മരണരോഷത്തിലൊരു രോദന രചന
(രോഹിത് വേമുലയുടെ ആത്മഹത്യാക്കുറിപ്പ്)
ചിറകുണ്ടെങ്കിലും പറക്കാന്‍ വിടാതെ
പരിചിതപരിസരത്തു തന്നെ ചിക്കിച്ചിനക്കുന്നതിലേക്കു
ചുരുക്കീ മാനവമൂല്യം;
ഒരു വോട്ടിലേക്കും, ഒരക്കത്തിലേക്കും.
ഒരു വസ്തുവാക്കിച്ചുരുക്കിക്കളഞ്ഞു;
ഒരു മനസ്സായി മനുഷ്യനെ നോക്കാതെ,
താരധൂളികളാല്‍ തീര്‍ത്ത വിസ്മയമായിക്കാണാതെ,
പാഠശാലയിലും
തെരുവിലും
രാഷ്ട്രീയത്തിലും
ജീവിതത്തിലും
എന്തിന് മരണത്തില്‍പ്പോലും.
എവിടെയുമിങ്ങിനെ മനുഷ്യനെ ചുരുക്കിച്ചുരുക്കി. . .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ