2019, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

മാബലിച്ചിന്ത

മാബലിച്ചിന്ത

ഹ,
ഓണം!
ഉള്ളുപൊള്ളായ സുവർണ്ണ പ്രതീകം;
പ്രേതം.
അർത്ഥം അനാഥമാക്കിയ വചനം;
ജഡം.
പ്രാണൻ കൈവിട്ട ദേഹം;
മൃതം.
വർഷംപ്രതി (സ്)മൃതിപേടകത്തിൽനിന്നുയിർക്കും മമ്മി;
ഈ ഞാൻ.
മൃതമായത് സ്‌മൃതിയാൽ അമൃതമാകുമെന്ന
മൂഢവിശ്വാസത്തിൻ്റെ ശ്ലീലഹീനോത്സവത്തിലെ
അതിഥി.
പ്രണയവും പ്രേമവും നാടുനീങ്ങിയ
പ്രചണ്ഡമാരിയുടെ മഹാദേശത്തിലെ
പ്രളയപ്രദേശിലെ വിരുന്നുകാരൻ.

വിരുന്ന് വിമോഹനം തന്നെ.
മറുനാടനരിയും കായ്കറികളും
പൂക്കളും പുടവകളും.
സ്വന്തം വിയർപ്പിൻ്റെ ലവണരസമില്ലാത്ത
വ്യാജലാവണ്യങ്ങളുടെ പളപളപ്പ്.
പാട്ടും കൂത്തും ഒട്ടും കുറവില്ലാതെ തന്നെ.
ആഘോഷം ആഭാസസമ്പന്നം.
മാലോകരെല്ലാം ഒന്നുപോലെ തന്നെ.
വൈജാത്യമില്ലാത്ത, എല്ലാം ഒന്നെന്ന,
അദ്വൈതോത്സവം.
പാണനും പറയനും തച്ചനും നായർക്കും
എല്ലാർക്കും ഒരേയോണം.
ഏകത്വത്തിൻ്റെ ഉന്മാദോത്സവം

ഓ,
ഒന്നു മറന്നുപോയ്!
ഇതിപ്പോൾ God's Own Country ആണല്ലോ.
സാക്ഷരരുടെ ദൈവരാജ്യം.
ഒരസുരപ്പരിഷക്കിവിടെയെന്ത് കാര്യം?
So, bye!
P: S: ബായ്ക്ക് മുമ്പ്. . .
എങ്കിലും ചന്ദ്രികേ, നിങ്ങൾ കാണും
സങ്കൽപ്പലോകത്തിൽ നിന്നീ മമ്മിയെ
കത്തിച്ചുകളഞ്ഞേക്ക്.
അല്ലെങ്കിൽ, പടിയടച്ചു പിണ്ഡം വെച്ചേക്ക്.!

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...