2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

ഭയചകിതം.



മുട്ടേണ്ട, വാതിൽ  തുറക്കില്ല

മുട്ടുന്നതാരെന്നറിയാതെ.

പേപിടിച്ചോടുന്ന കാറ്റോ,
പിശാചോ
പാതകം ചെയ്യാനൊരുങ്ങിപ്പുറപ്പെട്ട
കൂലിക്കെടുത്ത കൊലയാളിനായ്ക്കളോ,
പാത പിഴച്ചൊരു പാന്ഥനോ,
യാച്ചകപ്പരിഷയോ,
ചോരനോ,
ചോരനെത്തേടിയിറങ്ങിയ പോലിസുകാരനോ,
പക്കത്തെവീട്ടിലെപ്പാർ ട്ടിയോ,
വീതംപിരിക്കാനിറങ്ങിയ കടക്കാർഡു ബ്രോക്കറോ?

ജോലിയും ജാതിയും നാളും മുഹൂർത്തവും
യോജിച്ചുവന്നാൽ  കഴിക്കാം വിവാഹമെ-
ന്നൌദാര്യപൂർവ്വം മൊഴിഞ്ഞവൻ 
കാമുകൻ തെണ്ടിയോ?

ആൺകോയ്മതന്നഹങ്കാരം സഹിക്കാതെ
ആത്മാഹുതിചെയ്ത ലെസ്‌ബിയൻ മിത്രമോ?
കാവിയിൽ കാമമൊളിപ്പിച്ച സ്വാമിയോ?
ആരാണു മുട്ടുന്നു വാതിലിൽ?

കാലം കടുംകലികാലം;
കണ്ണിൽപ്പെടുന്നതും, കാലിൽത്തൊടുന്നതും
കാതിൽ വീഴുന്നതുമെല്ലാം
അപായം, 
ഭയാവഹം.

കൊട്ടിയടച്ചതാം വാതിലിനിപ്പുറം
മുട്ടുമാരെങ്കിലുമെന്ന ഭയപ്പാടിൽ 
മുട്ടുവിറച്ചിരിക്കുന്നു ഞാൻ, ഏകാകി...

മുട്ടേണ്ട, വാതിൽ തുറക്കില്ല
മുട്ടുന്നതാരെന്നറിഞ്ഞുവെന്നാകിലും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...