2019, ഫെബ്രുവരി 21, വ്യാഴാഴ്‌ച

നാട്ടുജാതികൾ മുക്കാലും മുടിച്ച കാട്ടിൽനിന്നും
കാട്ടുജാതികളെയടിച്ചോടിക്കുമ്പോൾ
കരയാൻ കടപുഴകിയ കാടു മാത്രം.
നിലവിളിക്കാനാകാശം മാത്രം.

കാട്ടുകോഴിക്കെന്ത് ശനിയും സംക്രാന്തിയുമെന്നപോലെ 
കാട്ടുജാതികൾക്കെന്ത് നീതി!
ഏതു നിയമം!
അതൊക്കെ നാട്ടുജാതികൾക്കല്ലേ!

കാടും നാടുമില്ലാത്ത കാട്ടുജാതികൾക്കിനി
വായുവേ ശരണം.

തല്ലിയാൽ കരയാൻപോലും ത്രാണിയില്ലാത്ത
മധുവേപ്പോലുള്ളവരെത്തല്ലാൻ
നാട്ടുകോട[ത]ികൾക്കെന്തു സുഖം!

ഡാം മാൻ!
ദീസ് ആർ ബ്ലഡി ട്രൈബൽ നക്സൽസ് ലൈക് ദയാബായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...