2018, ഏപ്രിൽ 5, വ്യാഴാഴ്‌ച

A Nursery Rhyme


A NURSERY RHYME. For Adults Only.
No automatic alt text available.[Once underneath a time - sorry, Thomas Dylan -
at a railway station in a Maconda-like countryside called Chandera ...
reminiscing about commuting to and fro everyday]


രാവിലെ സൂര്യനുദിക്കുന്നൂ
രാവിൽ ചന്ദ്രനുദിക്കുന്നൂ
ഭൂമി നിരന്തരമുരുളുന്നൂ
ജീവിതമങ്ങിനെ നീങ്ങുന്നു

കാഴ്ച്ചകളനവധിയുണ്ടുലകില്‍
ഓർക്കുകിൽ വിസ്മയമോരോന്നും
തെല്ലിടനിന്നൊന്നവ കാണ്മാൻ
ഇല്ലാ സമയമൊരുത്തന്നും

രാവിലെനേരം പുലരുമ്പോൾ
ഓടിപ്പോകണമാപ്പീസിൽ
വൈകുന്നേരത്തെത്തുമ്പോൾ
വയ്യാ, ദേഹം തളരുന്നൂ
എന്തൊരു ജീവിതമെന്നോർക്കും
മുമ്പേ കണ്ണുകളടയുന്നൂ
പിന്നെയുറങ്ങിയെണീക്കുമ്പോൾ
പിന്നെയുമോടാനായ് നേരം

കൂകിപ്പായും തീവണ്ടീ
ആരുടെനേർക്കീ പരിഹാസം!
ഞാനും നീയുമൊരേപോലെ
പാളം തെറ്റാതോടുന്നു.

രാവിലെ സ്റ്റേഷനിലെത്തുമ്പോ
കൂവിനീയെന്നെക്കളിയാക്കും
വൈകീട്ടിങ്ങു വരുമ്പോഴും
കളിയായെന്നെ നീ കൂവുന്നു.

ഒട്ടിടപോലും നിൽക്കാതെ
നിത്യവുമിങ്ങനെയോടീട്ടും
പാളംതെറ്റാതെങ്ങനെ നാം
ജീവിതമിങ്ങനെ നീക്കുന്നു!

ഓർത്താലത്തുമൊരു വിസ്മയമേ!
പാർത്തലമിതിലെജ്ജീവിതമേ!!

C M R

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...