2018, ഏപ്രിൽ 6, വെള്ളിയാഴ്‌ച

തെയ്യം കാണുമ്പോൾ

മനമാകെ നീ
മധുരത്തീ.

ഒരു തീത്തെയ്യമായി
കമ്രകരുണകാന്തിമയീ നീ
നാലുദിക്കും നിറഞ്ഞു വരുന്നേരം
ചിത്തമൊരു തിറയാട്ടത്തറ.

വിണ്ടലം രാഗപൂരം
മൺമണ്ഡലം വെള്ളിച്ചിലമ്പൊലിമയം
രജതഖഡ്‌ഗരവഭരം
എണ്ണക്കരിമണം കാറ്റിൽ
തെങ്ങിൻപൂക്കുലകുളിരും

ഉലകാകെ നിൻ പൊന്നോലത്തിരുമുടി

നിൻനൃത്തവേഗത്തിൽ
ചടുലതാളത്തിൽ
നൂറായ് നുറുങ്ങുന്നു ഹൃത്തടം

എൻ്റെ ജീവൻ്റെ കോഴി നിൻ കയ്യി -
ലതിലൂറുന്ന ചോരയിൽ പ്രേമം
കൊന്നാലടങ്ങാത്ത ദാഹം

മധുരമാം തീയായി ദിക്കാകെ നിറയുന്ന
നീ മാത്രമാകുന്നു വിശ്വം

ചാമുണ്ഡി, ചണ്ഡികേ
നീയായുദിക്കുന്നു സൂര്യൻ
നീയായ്‌ച്ചിരിക്കുന്നു ചന്ദ്രൻ
നീ തന്നെ പാടും പുഴയും
നീ തന്നെ വീശുന്ന കാറ്റും
നീ തന്നെ ചണ്ഡിയീ വിശ്വം
ചാമുണ്ഡിയാകുന്നു വിശ്വം

 













    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...