2018, ജൂൺ 23, ശനിയാഴ്‌ച

പ്രഹേളിക

പ്രഹേളിക
രാത്രിയേകാന്ത, മാകാശം ഘനശ്യാമം;
നേർത്ത തേങ്ങൽപോലൊരു തെന്നലിടക്കിടെ
മൂർത്ത ദു:ഖങ്ങളാം മരങ്ങളെയിളക്കുന്നൂ,
പിന്നെ വീണ്ടും നിശ്ചലയായീടുന്നു.

തപ്ത ഗാത്രിയാം ഭൂമി ജ്വരഗ്രസ്തയെപ്പോലെ
ദുഷ്ടസ്വപ്നങ്ങള്‍ കണ്ടു ഞെട്ടിത്തരിക്കുന്നൂ.

നീരവസമുദ്രമാമന്തരീക്ഷമേതോ
ഭീകരവിപത്തിനെക്കാത്തിരിക്കുന്നതുപോലെ.

ശീര്‍ഷമില്ലത്തൊരു തെങ്ങില്‍
പൊടുന്നനെയിടിമിന്നല്‍.
ഒട്ടിടകഴിഞ്ഞൊരു മഴ-
യശ്രുപോല്‍പ്പൊഴിയുന്നൂ. . .

ഉത്തരമില്ലാത്ത പ്രശ്നമോയീ വിശ്വമെ-
ന്നെത്രയും വിസ്മയചകിതനായ്‌പ്പോകുന്നു പാവം മര്‍ത്ത്യന്‍!     

ഗലീലിയോ

ലോകം - ഗലീലിയോവിന് മുമ്പ്  ബഹിരാകാശഗോളങ്ങളുടെ സഞ്ചാരം പഠിക്കുന്നവരെ നമ്മൾ ജ്യോതിർശാസ്ത്രജ്ഞന്മാർ - astronomers - എന്നാണ് വിളിക്കാറ്. സഹസ്രാബ...