ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഈ നാൾ, പിറന്ന നാൾ;

ഈ  നാൾ, പിറന്ന നാൾ; മറ്റുള്ളവർ പറഞ്ഞറിഞ്ഞു. ഇതച്ഛൻ, അതമ്മ; അതും മറ്റുള്ളവർ പറഞ്ഞറിഞ്ഞു. ഇതു ബന്ധു, അതു ശത്രു: അതു പറഞ്ഞു തന്നതും മറ്റുള്ളവർ. ഇതു നിൻ ദൈവം, ,മതം, ജാതി, പാർട്ടി ദേശം, ഭാഷ,  സംസ്...കാരം . .. ഒക്കെയും മറ്റുള്ളവർ പകർന്നു തന്നയറിവ്. ഉള്ളിൽ പിന്നീടങ്ങോട്ടു നിറഞ്ഞതൊക്കെയും മറ്റുള്ളവർ പകർന്നയറിവ്. അറിവുകളെല്ലാം തിരസ്കരിച്ച് അറിവേയില്ലാത്തൊരജ്ഞനായി രണ്ടാമതും ജനിക്കണം. അഞ്ജനവും മഞ്ഞളും വെള്ളിയായാലും, ഞായറായാലും എനിക്കെന്തെന്ന് പറയുന്ന ഒരു ദ്വിജനായ്.     

ഹത്യ

ഹത്യ തീൻമേശക്കു മുകളിലാണവൾ തൂങ്ങിച്ചത്തത്. കത്തിയും മുള്ളും കൊണ്ട് തീറ്റ വായിലേക്ക് തള്ളുമ്പോഴാണ് ഒരാശ്ചര്യ ചിഹ്നം ചോദ്യചിഹ്നമായ് മോളിൽ തൂങ്ങിയാടുന്നത് കണ്ടത്. ആട്ടത്തിനു പിന്നിൽ പശ്ചാത്തലമായ് പാട്ടുണ്ടായിരുന്നു. "കൊല്ല് . . . തിന്ന് . . . എന്നെ കൊന്നത് ഞാനെങ്കിലും തൂക്കിലേറ്റിയത് നീയാ കള്ള ബടുവാ. "കൊന്നില്ലേ... ഇനി പാപം തീരാൻ തിന്നു തീർക്ക്. "ആഹാരം ചാരമായും ഉടുപുടവ ചാക്കു തുണിയായും വീട് ശ്മശാനമായും   മാറ്റിയതാര്?" തൂങ്ങിയാടി ഒരൊറ്റ വിരലായ് ചൂണ്ടി അവൾ, മൃത, പറയുന്നു: "നീ. "എൻ്റെ ഉറഞ്ഞു പോയ ചോര വിറങ്ങലിച്ച മാംസം നിൻ്റെ അത്താഴമാകട്ടെ . ഭർർർത്താവേ ഇതാ അത്താഴം. ഇതെൻ്റെ രക്തം ഇതെൻ്റെ മാംസം. ഇത് നിൻ്റെ അവസാനത്തെ അത്താഴം. ഇതിനു ശേഷം ഞാൻ ഉയിർത്തു വരും നിന്നെ അത്താഴമാക്കാൻ. അതുവരെ സ്വസ്തി," ****