ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എലിനോര്‍ മാര്‍ക്സ്: 2: റ്റസ്സിയും റ്റസ്സിയും

എലിനോറിന്‍റെ അസ്തിത്വത്തിന്‍റെ വിത്തിരിക്കുന്നത് രണ്ടു വക്കീലന്മാരുടെ ചങ്ങാത്തത്തിലാണ്. അതിലൊരാള്‍, റോയല്‍ പ്രഷ്യന്‍ ലീഗല്‍ കൌണ്‍സിലര്‍. മറ്റെയാള്‍, ട്രയറിലെ ഫസ്റ്റ് കൌണ്‍സിലര്‍. എലിനോറിന്‍റെ അമ്മവഴിയുള്ള മുത്തശ്ശനായ ലുദ്‌വിഗ് വെസ്റ്റ്ഫാലന്‍ പ്രഭു പ്രഗത്ഭനായ ഒരു വക്കീലായിരുന്നു. അദ്ദേഹത്തിനു പ്രഭുത്വപദവി അച്ഛനായ ഫിലിപ്പില്‍നിന്നു പാരമ്പര്യമായി കിട്ടിയതാണ്. ഫിലിപ്പിനതു കിട്ടിയത്, സപ്തവത്സരയുദ്ധത്തില്‍ ഡ്യൂക്ക് ഓഫ് ബ്രണ്‍സ്വിക്കിന്‍റെ ചീഫ് ഓഫ് സ്റ്റാഫ് ആയി സേവനമനുഷ്ഠിച്ചതിനു പ്രതിഫലമായിട്ടാണ്. ഹനോവറിലെ ഒരു പോസ്റ്റുമാഷുടെ മകനായിരുന്ന ഫിലിപ്പിന് തക്ക സമയത്താണ് പദവി ലഭിച്ചത്. അതദ്ദേഹത്തെ, തന്‍റെ പാതിപ്രായമുള്ള, പ്രസരിപ്പുള്ള, ഒരു സ്ക്കോട്ടിഷ് പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനു സഹായിച്ചു. ആ പെണ്‍കുട്ടിയാണ് ജീനി വിഷ്ഹാര്‍ട്ട്. റ്റസ്സിയുടെ അമ്മവഴിയുള്ള മുതുമുത്തശ്ശി ജീനി, ബ്രിട്ടീഷ് സേനയുടെ അധിപനായ, ജെനറല്‍ ബെക്ക്വിത്തിന്‍റെ സഹോദരീഭര്‍ത്താവായിരുന്നു. ഇരുപതു വയസ്സുള്ളപ്പോള്‍  അവര്‍, യുദ്ധകാലത്ത്, സഹോദരിയെക്കാണാന്‍ ജര്‍മ്മനിയിലേക്കു പോയി. അവിടെ, ഒരു വിരുന്നില്‍വെച്ച്, ജര്‍മ്മന്‍ സേനയ...

എലിനോര്‍ മാര്‍ക്സ്: 1. ലോക പ്രജ

     1885 ജനുവരി 16 ചൊവ്വാഴ്ച്ച പുലരിക്കു മുമ്പുള്ള മുഹൂര്‍ത്തത്തില്‍, ലണ്ടനില്‍, എലിനോര്‍ മാര്‍ക്സ് മാസം തികയാതെ ലോകത്തിലേക്കു വഴുതി വീഴുകയാണ്. സോഹോയിലെ 28 ഡീന്‍ സ്ട്രീറ്റിലെ ആള്‍ത്തിരക്കുള്ള മുറിയുടെ ഒരു മൂലയില്‍, യൂറോപ്പിലെ ഏറ്റവും മഹാനായ രാഷ്ട്രീയസൈദ്ധാന്തികന്‍ ആധിപൂണ്ട് ചുരുട്ടു പുകച്ചു നില്‍ക്കുന്നു. കാള്‍ മാര്‍ക്സിനും ജെന്നി മാര്‍ക്സിനും ഒരു കുട്ടി കൂടി പിറന്നിരിക്കുന്നു. ഒരു ആണ്‍കുട്ടി വേണമെന്നായിരുന്നു അവരുടെ ആശ. ഇതോ, ഒരു പെണ്‍കുട്ടി. ക്ഷീണിതയാണ് ജെന്നി. അവര്‍ നുണയുന്ന മദ്യത്തില്‍ചാലിച്ച കടും ചുവപ്പാര്‍ന്ന കറുപ്പ് ചുണ്ടോടടുപ്പിച്ചിരിക്കുന്നത്‌, അവരെ ശ്രദ്ധയോടെ പരിചരിക്കുന്ന, ഹെലെന്‍ ദിമത്താണ്. കൊച്ചുലെന്‍ എന്നു കുടുംബത്തില്‍ അറിയപ്പെടുന്ന അവര്‍ മാര്‍ക്സിന്‍റെ എല്ലാ കുട്ടികളുടെയും ജനനസമയത്ത് സന്നിഹിതയായിട്ടുള്ളവരാണ്. വീട്ടില്‍വെച്ച് ജെന്നി പ്രസവിക്കുന്നത് ഇത് ആറാമത്തെ തവണയാണ്. അവരുടെ അവസാനത്തെ കുട്ടി, ഫ്രാന്‍സിസ്കാ, ജനിച്ച് ഒരു കൊല്ലം കഴിഞ്ഞയുടന്‍, ബ്രോങ്കിയല്‍ ന്യൂമോണിയ പിടിച്ചു മരിച്ചത് ഇതേ മുറിയിലാണ്. ജെന്നിക്ക് ഇപ്പോള്‍ നാല്‍പ്പത്തിയൊന്നു വയസ്സാണ്...