ഡോ. പിൽമനും ഗ്രംപ്‌സും തടവു ചാടുന്നു ജോലിയിപ്പോൾ വേഗതയാർന്നു. വിവിധ നിലവറകളിലേക്കുള്ള പഴങ്ങളുമായ് കാറുകൾ അവിടെയുമിവിടെയുമായ് പാറി നടന്നു. ആപ്പിളും പേരക്കയും ഒരു നേരം ഒന്നു വീതവും, മുന്തിരികൾ ഒരു നേരം അഞ്ചെന്ന തോതിലുമാണ് അവർ ഏറ്റിക്കൊണ്ടു പോയത്. യന്ത്രവൽക്കരണം പല മൈറ്റുകൾക്കും പണിയില്ലതാക്കി. എങ്കിലും, കയ്യും കെട്ടി കുത്തിയിരിക്കാതെ അവർ തെരുവിൽ രണ്ടു പെട്ടിക്കടകൾ തുറന്നു. അവയിലൊന്നിൽ സോഡയും സിറപ്പും കിട്ടും; മറ്റേ കടയിലാകട്ടെ അപ്പവും, അടയും, ബിസ്ക്കറ്റും, മിഠായിയും. ഒരു മിനിറ്റൊഴിവു കിട്ടുമ്പോൾ പഴം പെറുക്കുന്നവർക്ക് ലഘുഭക്ഷണത്തിനുള്ള സൗകര്യമായി. റോളിപോളി അപ്പക്കടയെ പൊറുതി മുട്ടിച്ചു; ട്രീക്ലിസ്വീറ്റർ സോഡാക്കടയെയും. അവരെ പിടിച്ചു മാറ്റുക വല്ലാത്ത പാടു തന്നെയായിരുന്നു. പൊടുന്നനെ, അപ്രതീക്ഷിതമായ ഒരു കാര്യമുണ്ടായി. ദൂരത്തു നിന്നൊരു ബഹളം കേട്ട് മൈറ്റുകളെല്ലാം...