2019, മാർച്ച് 23, ശനിയാഴ്‌ച

യാചകർ

യാചകർ

അമ്പലമുറ്റത്തെ ആൽത്തറയിലിരുന്ന് നീ
എൻ്റെ നേരെ കൈ നീട്ടി.
നീട്ടിയ കയ്യിൽ 'ഒരു യാചകനെ'ന്നു
നിന്നെ ഇനം തിരിച്ച്
ഞാനൊരു നാണയത്തുട്ടെറിഞ്ഞു.

പിന്നെ, ഞാനമ്പലമകമേറി.
തൃപ്തി, ശാന്തിയിത്യാദികൾക്കായ് യാചിച്ചു.  

ആരെടോ പെരിയ യാചകൻ?
നീയോ, അവനവനോ?
നിൻ്റെ യാചന ഹീനവും
എൻ്റെ യാചന മാന്യവുമാക്കിയതാര്!

അമ്പലപ്പടിയിറങ്ങവേ കണ്ടേൻ
പൊയ്ച്ചിരിയിൽപ്പൂത്ത ഒരു കുട്ടി നേതാവ്
നിന്നോടു വോട്ടു തെണ്ടുന്നു.

ബോദ്ധ്യമായൊരു കാര്യം;
ലോകത്തൊരു വർഗ്ഗമേയുള്ളൂ;
യാചകർ.
ഏവരും സമന്മാർ.
പക്ഷേ, ചിലർ അതിസമന്മാർ;
അതിയാചകർ.
***


ഗലീലിയോ

ലോകം - ഗലീലിയോവിന് മുമ്പ്  ബഹിരാകാശഗോളങ്ങളുടെ സഞ്ചാരം പഠിക്കുന്നവരെ നമ്മൾ ജ്യോതിർശാസ്ത്രജ്ഞന്മാർ - astronomers - എന്നാണ് വിളിക്കാറ്. സഹസ്രാബ...