വയസ്സായാൽ പണ്ടു വാനപ്രസ്ഥം.
നാടും വീടും കാട്.
ബന്ധുരവും അല്ലാത്തതുമായ ബന്ധബന്ധനങ്ങളെല്ലാം വിട്ട്
മരിച്ചവരെ മറവുചെയ്യാൻ മരിച്ചവർക്ക് വിട്ട്
കെട്ടും ഭാണ്ഡവുമില്ലാതെ
ശിവനേയെന്നു വിളിച്ച്
കാശിക്കു കൈവീശിയൊരു പോക്ക്;
കരിയില പോലെ
കാറ്റിൽപ്പറന്നും മഴയിൽ നനഞ്ഞും.
അതു പണ്ട്.
ഇന്ന്
വയസ്സായാൽ വൃദ്ധസദനം.
ബന്ധുക്കൾ കൈവിട്ടാലും
ബന്ധുരാബന്ധുരസ്മരണകളയവിറക്കി
എങ്ങുമെങ്ങും പോകാതെ
മണ്ണാങ്കട്ട പോലെ
കാറ്റിൽപ്പൊടിഞ്ഞും
മഴയിൽക്കുതിർന്നും...
നാടും വീടും കാട്.
ബന്ധുരവും അല്ലാത്തതുമായ ബന്ധബന്ധനങ്ങളെല്ലാം വിട്ട്
മരിച്ചവരെ മറവുചെയ്യാൻ മരിച്ചവർക്ക് വിട്ട്
കെട്ടും ഭാണ്ഡവുമില്ലാതെ
ശിവനേയെന്നു വിളിച്ച്
കാശിക്കു കൈവീശിയൊരു പോക്ക്;
കരിയില പോലെ
കാറ്റിൽപ്പറന്നും മഴയിൽ നനഞ്ഞും.
അതു പണ്ട്.
ഇന്ന്
വയസ്സായാൽ വൃദ്ധസദനം.
ബന്ധുക്കൾ കൈവിട്ടാലും
ബന്ധുരാബന്ധുരസ്മരണകളയവിറക്കി
എങ്ങുമെങ്ങും പോകാതെ
മണ്ണാങ്കട്ട പോലെ
കാറ്റിൽപ്പൊടിഞ്ഞും
മഴയിൽക്കുതിർന്നും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ