കലാശാലയിൽനിന്നു മടങ്ങിവന്നപ്പോൾ
രാജ്യത്തൊരു പ്രേതം,
ഒരു രാജ്യദ്രോഹി,
തിടുക്കത്തിലൊരു കല്യാണം,
തിക്കും തിരക്കിയുമൊരു പ്രേമം.
പിന്നെ ശങ്കകൾ,
ആശങ്കകൾ.
സ്വയം നാടകമാടിയും
മറ്റുള്ളവരെ നാടകമാട്ടിയും
നേരിന്‍റെ കയ്പ്പുള്ള നടുവിലെത്താൻ..
ഒടുവിലെല്ലാറ്റിനും ഒടുക്കം.
ഏവർക്കും...ഒട്ടുമിക്കവർക്കും ഒടുക്കം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ