കരിയിലകൾക്കിടയിലൊരു കരിങ്കാക്ക.
ഒരു മരിച്ച കരിങ്കാക്ക.
പ്രാർത്ഥനയിലെന്നപോലെ ചിറകുകൾ കൂമ്പി,
പ്രണാമത്തിലെന്നപോലെ തല താഴ്ന്ന്,
വാലു വിറങ്ങലിച്ചും
കൊക്കു കോടിയും.
ചുറ്റിനും
ഒന്നുമൊന്നിനും ഒരു മാറ്റവുമില്ല.
വെയിലു പതിവു പോലെ.
മേലെ നീലാംബരം മേഘശൂന്യം.
മരങ്ങളിൽനിന്നു മരങ്ങളിലേക്ക്
ഇക്കിളിയിട്ടു പോകുന്ന കാറ്റും പഴയ പോലെ.
ഒന്നേ, രണ്ടേ, മൂന്നേ...
ഇറ്റിറ്റുപോകുന്നു സമയധാര.
ഉറുമ്പുകൾ വരുമായിരിക്കും
ശവമെടുക്കാൻ.
ഒരു മരിച്ച കരിങ്കാക്ക.
പ്രാർത്ഥനയിലെന്നപോലെ ചിറകുകൾ കൂമ്പി,
പ്രണാമത്തിലെന്നപോലെ തല താഴ്ന്ന്,
വാലു വിറങ്ങലിച്ചും
കൊക്കു കോടിയും.
ചുറ്റിനും
ഒന്നുമൊന്നിനും ഒരു മാറ്റവുമില്ല.
വെയിലു പതിവു പോലെ.
മേലെ നീലാംബരം മേഘശൂന്യം.
മരങ്ങളിൽനിന്നു മരങ്ങളിലേക്ക്
ഇക്കിളിയിട്ടു പോകുന്ന കാറ്റും പഴയ പോലെ.
ഒന്നേ, രണ്ടേ, മൂന്നേ...
ഇറ്റിറ്റുപോകുന്നു സമയധാര.
ഉറുമ്പുകൾ വരുമായിരിക്കും
ശവമെടുക്കാൻ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ