ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വർത്തമാനം



അതിരാവിലെ കാപ്പികളെല്ലാം കുടിച്ച് പത്രങ്ങളെല്ലാമെടുത്ത്
നടുനിവർത്തിനോക്കുമ്പോൾ  കാണുന്ന കാഴ്ചകളെന്തര് !
എവിടെത്തിരിഞ്ഞൊന്നു വായിച്ചാലും കിടുകിടിലൻ വാർത്തകള് !
കണ്ണുതള്ളിയിരിക്കാൻ  ബഹുരസം.

പെൺപണത്തിന്‍റെ  ബാക്കികിട്ടാത്തതിനു വരനൊരുത്തൻ 
വധുവിന്‍റെ  മൂക്കും മുലയും ചെത്തി
അവളെയവളുടെയച്ഛന്‍റെ ലങ്കയിലേക്ക് തിരിച്ചയച്ചത്രെ!
ചൊല്ലിയാലറിയാത്തവള്‍ പൊള്ളുമ്പോളറിയട്ടെ

നട്ടെല്ലില്ലാത്തനാവുള്ള നാട്ടുമക്കള് പറഞ്ഞതുകേട്ട്
വേറൊരുവല്ലഭനവന്‍റെ പെണ്ണിനെ തീയില്‍ ചാടിച്ചത്രെ!
സതിയാകാതെ ആ ശീലാവതി സീതയായ് തിരുമ്പി വന്താൾ.
തീതിന്നുന്നത്‌ തങ്ങൾക്കു പുത്തരിയോ തിരുവോണമോ
അല്ലെന്നാമക്കള് പുച്ഛിച്ചത്രെ.
പുല്ലും വില്ലാക്കുന്ന വല്ലഭാ, താനൊക്കെ വെറും പുല്ല്;
ഞങ്ങൾക്ക് പല്ലുംനഖവുമായുധം.


ഫീസൊടുക്കാതെ വിദ്യ നേടാൻ  തുനിഞ്ഞൊരു
ദളിതവിരുതന്‍റെ പെരുവിരല്‍
സാറന്മാരിലൊരാള്‍ തറിച്ചുകളഞ്ഞത്രെ!
ഇനിയിവനൊക്കെപ്പഠിച്ച്,കെ. ആർ. നാരായണനായിട്ടുവേണം
ഭാരതം ഭരിക്കാന്‍!

അഞ്ചുപേരുടെകൂടെ ഒന്നിച്ചുപൊറുക്കുന്നുവെന്നുപറഞ്ഞ്
മന്ത്രികളിലൊരുപുംഗവൻ നാല്‍ക്കവലയിൽവെച്ചൊരു
പെൺമക്കളുടെ ഉടുമുണ്ടുരിഞ്ഞെടുത്തത്രേ!
കണ്ടുനിന്ന മാന്യമക്കളിലൊരുത്തനും
ചൂണ്ടുവിരലുകളുപോയിട്ട്ചെറുവിരലുകളുപോലുമനക്കിയില്ലത്രെ.

നാടൊട്ടുക്ക് സദ്യവിളിച്ചിട്ട്
തന്നെമാത്രം ക്ഷണിക്കാത്തതിന് ഒരു പെൺകൊടി
അച്ഛൻവീട്ടിൽച്ചെന്നു, മാറുംമോറുംതല്ലി, സതിയായിപോൽ.
അതറിഞ്ഞവളുടെ കണവൻ 
അമ്മായിയപ്പനെയടിച്ച് അജപരുവമാക്കിപോൽ.
അങ്ങാടിക്കണക്കറിയാതെ, പുല്ലുകള് തിന്നും വെള്ളങ്ങള്കുടിച്ചും
ആട് മാടായിട്ടലയുന്നുപോല്‍...

അമ്മമാനെങ്കിലും അഹങ്കാരമേറിയാല്‍
അടിച്ച് തലപൊളിക്കണമെന്ന് പറഞ്ഞൊരു മരുമക്കള്
പുരയിൽ കയറി മാമനെയടിച്ചുകൊന്നത്രെ.

കോട്ടയത്തും കോഴിക്കോട്ടുമൊന്നും മക്കളാരും
ഐസ്ക്രീംകഴിക്കുന്നില്ലപോലും; 
പ്രത്യേകിച്ച് പെണ്മക്കള് .
പെറ്റുവീഴുന്ന മക്കൾക്കാർക്കുമിപ്പോള്‍
കുഞ്ഞാലിയെന്നൊ ജോസെഫെന്നോ പേരിടുന്നില്ല.
ഞാൻ  കുഞ്ഞാലിയല്ല, മരയ്ക്കാര്‍ മാത്രമാണെന്ന്
കുഞ്ഞാലിമരയ്ക്കാരും ഗാമയോടു കരഞ്ഞത്രെ.

താനൊരു കമ്മ്യൂണിസ്റ്റല്ലെടൊ എന്നാരോ
ഒരു സഖാവിനോട് ചോദിച്ചപ്പോള്‍,
താനേത് കോത്താഴത്തുകാരനാടോ,
ഞാനൊരു നവലിബറൽ  ഷെഗുവേരയാണെന്നയാള്‍ മറുപടിമൊഴിഞ്ഞത്രെ.

വൃത്താന്തങ്ങൾ  ഇനിയുമുണ്ട്;
അത് പ്രാതലിനാകാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജീൻ 34: 4

 നിരോധനത്തിനായുള്ള ഈ നിർദ്ദേശം അസിലോമർ നിരോധനത്തെ പല വിധത്തിൽ ഓർമ്മിപ്പിക്കുന്നതാണ്. അതാവശ്യപ്പെടുന്നത് സാങ്കേതികവിദ്യയുടെ നൈതികവും, രാഷ്ട്രീയവും, സാമൂഹികവും, നിയമപരവുമായ എല്ലാ പരിണതികളും വിലയിരുത്തപ്പെടുന്നതുവരെ ആ വിദ്യയെ പരിമിതപ്പെടുത്തവാനാണ്. അതാഹ്വാനം ചെയ്യുന്നത് ശാസ്ത്രത്തിന്റെയും അതിന്റെ ഭാവിയുടെയും മൂല്യനിർണ്ണയത്തിനാണ്. അതേസമയം, അതൊരു തുറന്ന സമ്മതവുമാണ്: എന്നെന്നേക്കുമായി പരിവർത്തനം ചെയ്യപ്പെട്ട മനുഷ്യജനോമുകളുള്ള ഭ്രൂണങ്ങൾ നിർമ്മിക്കുന്നതിന്, പ്രലോഭനീയമാംവിധം, നാം സമീപസ്ഥമാണ്. ES കോശങ്ങളിൽനിന്നും ആദ്യത്തെ മൂഷികഭ്രൂണങ്ങൾ നിർമ്മിച്ച MIT ജീവശാസ്ത്രജ്ഞൻ, റുഡോൾഫ് ജീനിഷ്‌ പറയുന്നു, "മനുഷ്യരിലെ ജീൻസംശോധനക്ക് ആൾക്കാർ ശ്രമിക്കുമെന്നതിന് സംശയമില്ല. ഇത്തരത്തിൽ നാം മനുഷ്യരെ മെച്ചപ്പെടുത്തണോ വേണ്ടയോ എന്ന നൈതികമായൊരു സംയുക്തതീരുമാനം ആവശ്യമാണ്." ആ അവസാനവാചകത്തിലെ ശ്രദ്ധിക്കപ്പെടേണ്ട വാക്ക് "മെച്ചപ്പെടുത്തുക" എന്നതാണ്. കാരണം, അതു സൂചിപ്പിക്കുന്നത്, ജനോമികനിർമ്മാണത്തിന്റെ സാമ്പ്രദായിക പരിധികളിൽനിന്നുള്ള സമൂലമായ ഒരു വഴിത്തിരിവാണ്. ജനോംസംശോധനസൂത്രങ്ങൾ കണ്ടുപിടിക്കപ്പെടുന്നതിന് ...

ഗലീലിയോ

ലോകം - ഗലീലിയോവിന് മുമ്പ്  ബഹിരാകാശഗോളങ്ങളുടെ സഞ്ചാരം പഠിക്കുന്നവരെ നമ്മൾ ജ്യോതിർശാസ്ത്രജ്ഞന്മാർ - astronomers - എന്നാണ് വിളിക്കാറ്. സഹസ്രാബ്ദങ്ങൾക്കു മുമ്പു തന്നെ ഇത്തരം ശാസ്ത്രജ്ഞന്മാർ പല നാഗരികതകളിലും ഉണ്ടായിരുന്നു. ഇവരെല്ലാം ആകാശഗോളങ്ങളെ നിരീക്ഷിക്കുകയും , ആ നിരീക്ഷണങ്ങളുടെ അടിസ്‌ഥാനത്തിൽ കലണ്ടറുകൾ നിർമ്മിക്കുകയും ചെയ്തിരുന്നു. വിവിധ തരക്കാരായ ചിന്തകന്മാർ വിവിധ രീതികളിലുള്ള സിദ്ധാന്തങ്ങൾക്ക് രൂപം നൽകുകയുണ്ടായി. ഭൂഗോളം പരന്നതാണെന്നാണ് ഒരു ചിന്തകൻ സിദ്ധാന്തിച്ചത് - എന്നുവെച്ചാൽ , ഭൂമി ഗോളമല്ല , പരന്ന ഒരു പലകയാണെന്ന്. ഭൂമി സിലിണ്ടർ രൂപമുള്ളതാണെന്നാണ് മറ്റൊരു ചിന്തകൻ , ഒരു യവന ശാസ്ത്രജ്ഞൻ , പറഞ്ഞത് - അതായത് , നീണ്ടുരുണ്ടൊരു ഗോളസ്‌തംഭം. ഇനിയുമൊരാൾ , ഭൂമിയൊരു മുട്ടയാണെന്നു പറഞ്ഞു - അണ്ഡാകൃതിയിലുള്ള ഒരു സാധനം , ബ്രഹ്മാണ്ഡം. ബി. സി. അഞ്ഞൂറോടുത്ത് ജീവിച്ചിരുന്ന ഒരു ശാസ്ത്രജ്ഞൻ ,  പൈത്തഗോറസ് , സൂര്യനാണ് ലോകത്തിന്റെ കേന്ദ്രം എന്നു വാദിച്ചു ; ഭൂമി അതിനു ചുറ്റും കറങ്ങുകയാണെന്നും.   പൈത്തഗോറസ്  അരിസ്റ്റോട്ടിൽ എന്നൊരാളെക്കുറിച്ചു കേട്ടിരിക്കുമല്ലോ ? ബി. സി. നാലാം നൂറ്റാണ്ടിൽ ...

ജീൻ 29 [4]

  * 1980കളുടെ ആദ്യം. പീറ്റർ ഗുഡ് ഫെലോ എന്നു പേരുള്ള ലണ്ടനിലെ ഒരു   ജനിതക ശാസ്ത്രജ്ഞൻ Y ക്രോമസോമിലെ ലിംഗനിർണ്ണയ ജീനിനായുള്ള വേട്ട തുടങ്ങി. ഇയാളൊരു ഫുട്ബാൾ ഭ്രാന്തനായിരുന്നു; അടുക്കും ചിട്ടയുമില്ലാത്ത ഒരു കൃശഗാത്രൻ. കിഴക്കൻ ഇംഗ്ലണ്ടിലെ ആളുകളെപ്പോലെ സ്വരാക്ഷരങ്ങൾ വലിച്ചുനീട്ടിയാണ് സംസാരിക്കുക. വസ്ത്രധാരണം കണ്ടാൽ, 'പരുക്കൻ നവകാൽപ്പനികനായ് മാറിയതു' പോലെ തോന്നും. Y ക്രോമസോമിലെ ചെറിയൊരിടത്തിലേക്ക് അന്വേഷണം പരിമിതപ്പെടുത്താൻ ഗുഡ് ഫെലോ, ബോട്സ്റ്റെയ്‌നും ഡേവിസും കണ്ടെത്തിയ ജീൻ-സ്ഥലചിത്രണ രീതി ഉപയോഗിക്കാനാണ് ഉദേശിച്ചത്. പക്ഷേ, ഒരു "സാധാരണ" ജീനിനെ, അതിൻ്റെ "പ്രതിഭാസരൂപ" വകഭേദമില്ലാതെ, അല്ലങ്കിൽ, അതുമായ് ബന്ധമുള്ള ഒരു രോഗമില്ലാതെ, എങ്ങനെയാണ് സ്ഥലചിത്രണം ചെയ്യുക? രോഗഹേതുകമായ ജീനും ജനോമിലെ വഴികാട്ടികളും തമ്മിലുള്ള ബന്ധം നോക്കിക്കണ്ടാണ്, സിസ്റ്റിക് ഫൈബ്രോസിസ്, ഹണ്ടിങ്ടൺ രോഗം എന്നിവയുടെ ജീനുകളുടെ സ്ഥലങ്ങൾ കണ്ടെത്തിയത്. ആ രണ്ടു കേസുകളിലും, പ്രസ്തുത ജീൻ വഹിക്കുന്ന രോഗബാധിതരായ സഹോദരങ്ങൾ വഴികാട്ടികളെയും വഹിച്ചിരുന്നു; രോഗബാധിതരല്ലാത്ത സഹോദരങ്ങൾ അവ വഹിച്ചിരുന്നില്ല താനും. എന്നാൽ...