2016, ജൂൺ 6, തിങ്കളാഴ്‌ച

വരവിനു ശേഷം

വന്നതു വേനലിലായിരുന്നു.
വന്നപ്പോൾ വേനൽ വർഷമായി,
കുളിരായി,
ആഹ്ലാദമായി.

ത്രസിക്കും തണുപ്പിൻറെ  കൂടാരത്തിൽ തനിച്ചു രണ്ടുപേർ
മൌനത്തിൻറെ മധുരമുണ്ണുന്നു.

പുറംലോകത്തപ്പോഴും  കൊലവിളിയും നിലവിളിയും തന്നെ;
വെറിയുടെ നെറികേടു തന്നെ;
മദമാത്സര്യങ്ങളുടെ ഉത്സവവും.

ഇവിടെയീ ആരുംകാണാക്കൂടാരത്തിൽ
എല്ലാം ശാന്തം, മധുരം, ദീപ്തം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഗലീലിയോ

ലോകം - ഗലീലിയോവിന് മുമ്പ്  ബഹിരാകാശഗോളങ്ങളുടെ സഞ്ചാരം പഠിക്കുന്നവരെ നമ്മൾ ജ്യോതിർശാസ്ത്രജ്ഞന്മാർ - astronomers - എന്നാണ് വിളിക്കാറ്. സഹസ്രാബ...