2016, ജൂൺ 6, തിങ്കളാഴ്‌ച

മാറ്റം



പ്രേമം
കൌമാരത്തിലൊരു പനിയായിരുന്നു;
ദേഹം ചുട്ടു നീറുന്നൊരു കക്കയും.

യൌവ്വനത്തിലതൊരു കൊടുങ്കാറ്റ്.
മനം ക്ഷുബ്ധാംബരം, സ്വപ്നാക്രാന്തം.

ഇന്നതോ ഇളംകാറ്റ്.
വിശ്വത്തെയാകെയാശ്ലേഷിക്കുമൊരുമധുരമഴ ഹൃദയം.

ചുണ്ടില്‍നിന്നു ചിരി മായുന്നേയില്ല, മറയുന്നേയില്ല.
ചൂളംവിളി നില്‍ക്കുന്നേയില്ല;
മൂളിപ്പാട്ടും.

ശിവനേ!  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഗലീലിയോ

ലോകം - ഗലീലിയോവിന് മുമ്പ്  ബഹിരാകാശഗോളങ്ങളുടെ സഞ്ചാരം പഠിക്കുന്നവരെ നമ്മൾ ജ്യോതിർശാസ്ത്രജ്ഞന്മാർ - astronomers - എന്നാണ് വിളിക്കാറ്. സഹസ്രാബ...