2019, ഫെബ്രുവരി 20, ബുധനാഴ്‌ച

നിശ്ചലം പൊയ്കാ ജലം സൂര്യരൂപത്തെയാവാഹിച്ചു
നിശ്ചിന്തചിത്തം പോലെ മലർന്നു കിടക്കുന്നു.
*
ഒന്നല്ല ചന്ദ്രനൊരായിരമുണ്ടെന്നീ
ചഞ്ചലനദീജലം കളിയായ്കാണിക്കുന്നൂ.
*
ശൂന്യമാണെങ്കിലും ശൂന്യമേയല്ലെന്നപോൽ
ശീതളവായുവിലാകാശം ചിരിക്കുന്നൂ.
*
മീതേ, മാങ്കൊമ്പിലാടിയുലയും പൂങ്കുലകളിൽ
മോഹനമകരന്ദം തിരയും തേനിച്ചകൾ;
താഴേ,  ചെമ്മണ്ണിൽച്ചത്ത പെരുച്ചാഴിയിൽ
ആർത്തിയോടാർത്താഹാരം തിരയും പൊന്നീച്ചകൾ.
* 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഗലീലിയോ

ലോകം - ഗലീലിയോവിന് മുമ്പ്  ബഹിരാകാശഗോളങ്ങളുടെ സഞ്ചാരം പഠിക്കുന്നവരെ നമ്മൾ ജ്യോതിർശാസ്ത്രജ്ഞന്മാർ - astronomers - എന്നാണ് വിളിക്കാറ്. സഹസ്രാബ...